പേരാവൂർ: കേരളത്തിലെ കാടുകളിൽ മൃഗസാന്ദ്രതയിലുണ്ടായ അതിഭീകരമായ വർദ്ധനവിനെ തുടർന്ന് അതിരൂഷമായ വന്യമൃഗ ആക്രമണമാണ് വനാതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ നടക്കുന്നത്. ഏത് നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊല്ലും എന്ന ഭീതിയിലാണ് മലയോരങ്ങളിലെ ജനങ്ങൾ ജീവിക്കുന്നതെന്നും ഈ സത്യം കേന്ദ്ര സർക്കാരും കേരളത്തിലെ വനം വകുപ്പും മനസ്സിലാക്കണമെന്നും വന്യമൃഗങ്ങളും വനപാലകരും ഒരുപോലെ കർഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് (എം) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടുകട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളൻ ആക്കും എന്ന നയമാണ് വനപാലകർ നടപ്പിലാക്കുന്നത് എന്നും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ കേരളകോൺഗ്രസ് (എം) ശക്തമായ സമരങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
Kerala Congress (M) says that both wild animals and forest guards are hunting people.